അവധിക്കു നാട്ടിൽ പോയിവരുമ്പോൾ ബാഗുകൾകുത്തിനിറച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത്ഇനി പ്രയാസമാകും. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതിനു യുഎഇ നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയാകുക.
അവധിക്കു നാട്ടിൽ പോയിവരുമ്പോൾ ബാഗുകൾകുത്തിനിറച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇനി പ്രയാസമാകും. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതിനാണ് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യസംരക്ഷണത്തിനും രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനുമാണ് തീരുമാനമെന്ന് പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദ് അറിയിച്ചു.
കുട്ടികളുടെ ആവശ്യത്തിനാണെങ്കിൽ പ്രത്യേകം ഭക്ഷണങ്ങൾ 10കിലോ അനുവദിക്കും. കൂടാതെ പഴം പച്ചക്കറി പത്തുകിലോയിൽ കൂടരുത്.പച്ചമരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ 10കിലോ കൊണ്ടുവരാം. കുങ്കുമ പൂവ് അരക്കിലോയിൽ കൂടുതൽഅനുവദിക്കില്ല. മധുര പലഹാരങ്ങൾ, എണ്ണ, തൈര്, മത്സ്യം, ഇറച്ചികൾ എന്നിവ കൊണ്ടുവരാമെങ്കിലും അളവിലും തൂക്കത്തിലും നിയന്ത്രണം ഉണ്ട്. ശീതള പാനീയങ്ങൾ, വെള്ളം എന്നിവ 20കിലോയും പഴച്ചാറുകൾ അഞ്ചു കിലോയും ടിന്നിലടച്ച ഭക്ഷ്യവസ്തു 25കിലോയും അനുവദിക്കും. കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് രേഖകളുണ്ടായിരിക്കണം. ആഘോഷങ്ങൾക്കുവേണ്ടിയാണ് കൊണ്ടുവരുന്നതെങ്കിൽ പ്രത്യേക അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി.
No comments:
Post a Comment