Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Tuesday 2 February 2016

ജാഡയും അഹങ്കാരവും വര്‍ധിച്ച നിവിന്‍ മുതിര്‍ന്ന സംവിധായകരെ ...തുടര്‍ന്ന് വായിക്കാന്‍.

മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണം വാരി പടത്തിലെ നായകനായ നിവിന് പോളി ഇന്ന് മലയാളത്തിലെ യുവതാരങ്ങളില് ഏറ്റവുമധികം താരമൂല്യമുള്ളവരുടെ കൂട്ടത്തിലാണ്. മലയാളത്തില് മാത്രമല്ല തെന്നിന്ത്യയിലാകെ പ്രേമം മലയാളത്തില് തന്നെ തരംഗമായി. ചെന്നൈയില ഒരു തിയറ്ററില് ഇപ്പോഴും ചിത്രം പ്രദര്ശനം തുടരുകയും ചെയ്യുന്നു. തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന് ഷങ്കര് അടുത്തിടെ പ്രേമത്തെ പുകഴ്ത്തി രംഗത്തെത്തിയത് വലിയ വാര്ത്തയായിരുന്നു. 

ഇപ്പോഴിതാ സാക്ഷാല് ഇളയദളപതി വിജയിയും നിവന് പോളിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിയ്ക്കുന്നു.എന്നാല് കഴിഞ്ഞ ഓണത്തിന് എത്തിയ പ്രേമത്തിനു ശേഷം ഇതുവരെ ഒരു നിവിന് പോളി ചിത്രവും തിയറ്ററുകളിലെത്തിയിട്ടില്ല. തന്റെ തന്നെ നിര്മാണ പങ്കാളിത്തത്തോടെ ഇറങ്ങുന്ന ആക്ഷന് ഹീറോ ബിജുവിലായിരുന്നു നിവിന് പോളിയുടെ ശ്രദ്ധ മുഴുവന്. ചിത്രം ഉടന് തിയറ്ററുകളിലെത്താന് ഇരിക്കുകയാണ്. അതിനിടെ പ്രേമത്തിന്റെ വന് വിജയത്തിനു ശേഷം നിവിന് പോളിക്കെതിരേ നിരവധി കഥകളും പ്രചരിച്ചിരുന്നു. ജാഡയും അഹങ്കാരവും വര്ധിച്ച നിവിന് മുതിര്ന്ന സംവിധായകരെ അപമാനിക്കുന്നു, ഫോണ് എടുക്കുന്നില്ല എന്നെല്ലാമായിരുന്നു പരാതി. 


ഒരു സംവിധായകനെ നിവിന് കുളമ്പുരോഗം വന്നയാള് എന്നു വിളിച്ചതായും ആക്ഷേപമുയര്ന്നു. ഇതെല്ലാം സംബന്ധിച്ച് ഫെഫ്കയില് പരാതിയുമെത്തി. എന്നാല് ഇതെല്ലാം ചില തെറ്റിദ്ധാരണകള് മാത്രമാണെന്നും മുതിര്ന്ന സംവിധായകരോട് ബഹുമാനം മാത്രമാണുള്ളതെന്നും നിവിന് പറഞ്ഞിരുന്നു.നിവിനെ ചുറ്റിപ്പറ്റി പ്രചരിയ്ക്കുന്ന വിവാദങ്ങള്ക്ക് ആക്കം കൂട്ടുന്നതായിരുന്നു താരത്തെ നായകനാക്കി ലാല്ജോസ്, ഡോ ബിജു എന്നീ സംവിധായകര് ആലോചിച്ച ചിത്രങ്ങള് മാറിപ്പോയത്.എന്നാല് എന്താണ് സംഭവിച്ചതെന്ന് ഈ സംവിധായകര്തന്നെ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘ നിവിന്പോളിയോട് ഒരു ചിത്രത്തെ കുറിച്ച് സംസാരിച്ചു. എന്നാല് കഥയില് ഞങ്ങള്ക്ക് രണ്ടു പേര്ക്കും ചില വ്യക്തത ആവശ്യമായിരുന്നു. അതിനാല് തല്ക്കാലം ആ സിനിമ മാറ്റിവെക്കാന് ഞങ്ങള് ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.


 നിവിന് പോളിയുമായി പ്രശ്‌നങ്ങളില്ല.’ പ്രശസ്ത സംവിധായകന് ലാല്ജോസ് പറയുന്നത് ഇങ്ങനെയാണ്.സംവിധായകനായ ഡോ ബിജുവും സമാനമായ അഭിപ്രായമാണ്പങ്കുവെക്കുന്നത്. ഒരു തിരക്കഥയുമായി നിവിനെ സമീപിച്ചപ്പോള് ചിത്രം ചെയ്യാന് തയാറായെങ്കിലും ഡേറ്റിനായി കുറച്ചുമാസം കാത്തിരിക്കണമായിരുന്നു. എന്നാല് അഭിനേതാവിനായി ചിത്രം മാറ്റിവെക്കുന്ന രീതി തനിക്കില്ലാത്തതിനാല് മറ്റൊരാളെ പരിഗണിച്ചു. അതില് നിവിനുമായി പ്രശ്‌നമൊന്നുമില്ലെന്നും ബിജു വ്യക്മാക്കി. പ്രമുഖ സംവിധായകരെല്ലാം ഇത്തരത്തില് വസ്തുതകള് വ്യക്തമാക്കിയിട്ടും നിവിന് പോളിക്കെതിരായ പ്രചാരണങ്ങള് കൊഴുക്കുകയാണ്. വളര്ന്നുവരുന്ന ഒരു യുവതാരത്തെ തളര്ത്താന് സംഘടിതമായി നടക്കുന്ന ആരോപണങ്ങളായാണ് നിവിന് ഇത്തരം ആരാധകര് ഇതിനെ വിലയിരുത്തുന്നത്.

No comments:

Post a Comment