Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Monday 1 February 2016

ഉപ്പ ഉപേക്ഷിച്ചുപോയ നാലംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച ഷബീര്‍.


തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല് വക്കത്ത് യുവാവിനെ ഗുണ്ടകള് പട്ടാപ്പകല് തല്ലിക്കൊന്നു. ഞാറയാഴ്ചയാണ് മനുഷ്യ മനസാക്ഷിമരവിച്ച ക്രൂരകൃത്യം നടന്നത്. മണക്കാട് സ്വദേശി 22 കാരനായ ഷബീര് ആണ് കൊല്ലപ്പെട്ടത്.സംഭവത്തില് നാല് പ്രതികള്ക്കെതിരെ കടയ്ക്കാവൂര് പൊലീസ് കേസെടുത്തു.വൈകിട്ട് നാലുമണിയോടെയാണ് യുവാവിന്റെ ജീവനെടുത്ത ഗുണ്ടാവിളയാട്ടം അരങ്ങേറിയത്. വക്കത്ത് ബൈക്കില് യാത്രചെയ്യുകയായിരുന്ന യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞുനിര്ത്തി. തുടര്ന്ന് വടികൊണ്ട് അടിച്ചുവീഴ്ത്തി. മനുഷ്യത്വം മരവിച്ച അക്രമികള് തുടര്ച്ചയായി മാരകായുധം കൊണ്ട് തല്ലി. ഷബീറിന്റെ ജീവനെടുക്കുംവരെ തല്ല് തുടര്ന്നു.സംഭവ സമയത്ത് ഷബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. തടഞ്ഞു നിര്ത്തിയായിരുന്നു അക്രമം. ഒപ്പമുണ്ടായിരുന്ന യുവാവിനെയും അക്രമികള് മര്ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവും ആശുപത്രിയില് ചികിത്സയിലാണ്. അതിക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.ആറ്റിങ്ങലിലെ പാരലല് വിദ്യാഭ്യാസ സ്ഥാപനത്തില് ബിരുദ വിദ്യാര്ത്ഥിയാണ് കൊല്ലപ്പെട്ട ഷബീര്. അടിയേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്രമത്തെ തുടര്ന്ന് പ്രതികള് ഓടി രക്ഷപെട്ടു. സംഭവത്തില് സഹോദരങ്ങള് ഉള്പ്പടെ നാല് ഗുണ്ടകള്ക്കെതിരെ കടയ്ക്കാവൂര് പൊലീസ് കേസെടുത്തു. സന്തോഷ്, സതീഷ്, മോനുക്കുട്ടന്, ആദര്ശ് തുടങ്ങി നാല് പേര്ക്കെതിരെയാണ് കേസ്. എന്നാല് അക്രമികളായ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവര് കൊലപാതകത്തിന് ശേഷം മുങ്ങിയിരിയ്ക്കുകയാണ്.

No comments:

Post a Comment